Pages

August 30, 2007

ഓണാഘോഷങള്‍ കുറേ ക്യാമറകളില്‍ കൂടെ...

ഇക്കഴിഞ ശനിയാഴ്ച്ച ഞങളുടെ ഓഫീസില്‍ ഓണാഘോഷങള്‍ നടന്നു.. ചില പ്രസക്ത ഭാഗങള്‍...



ഇതാ പൂക്കളം ഇടാനുള്ള കളം റെഡി.. എവിടെ പുലികള്‍??



വേറെ ആരും ഇല്ലേ? പൂ തീരാറായി.. വേഗം കൊണ്ട് വാ...



ഒരു പൂ മാത്രം ചോദിച്ചു.. ഒരു പൂക്കാലം നീ തന്നു...



ആഹാ.. ഇനി ഭാക്കിയുള്ളവര്‍ ചെയ്യട്ടെ..


ഏകദേശം ഒത്തുവന്നു അല്ലേ?



കഴിഞു.. ഫ്യൂ.. നിലവിളക്കില്ലേ?



കെടാ വിളക്ക്.. ഇത് റോസിന്റെ കൈയ്യല്ലേ?



പായസം.. :)



ഉപ്പേരി : )


എല്ലാര്‍ക്കും ഉണ്ടേ..! ആരും അടിയുണ്ടാക്കല്ലേ...!

ഈ ഫോട്ടോ പടങള്‍ ഞാന്‍ എടുത്തതല്ല.. ആരാ എടുത്തത് എന്നും അറിയില്ല(പല ക്യാമറകളില്‍ പല സമയത്തായി എടുത്ത പടങള്‍).. ഓഫീസില്‍ ആരെല്ലമോ എടുത്തു.. ആരെല്ലാമോ അയച്ചു.. ഇതിന്റെ ഈക്സ്പോഷര്‍ ഇത്ര വേണ്ടാ ബ്ലര്‍ ശരിയായില്ല.. എന്നെല്ലാം പറഞാരെകിലും വന്നാല്‍ (അടി.. അടി..) .. പിന്നെ ഞാന്‍ എന്റെ സൌകര്യത്തിന് എല്ലം പെയിന്റ് ഡോട്ട് നെറ്റില്‍ കയറ്റി എഡിറ്റും ചെയ്തു..


August 29, 2007

സഹയാത്രിക

“....ട്രയിന്‍ നമ്പര്‍ ഇരുപത്തിയഞ്ച് പന്ത്രണ്ട് രപ്തി സാഗര്‍ എക്സ്പ്രസ്സ് ഒന്നാം നംബര്‍ പ്ലാറ്റ്ഫോര്‍മില്‍ നിന്നും ഉടന്‍ പുറപ്പെടുന്നു...

Passengers your atention please train train number two five two one coming from Gorakhpur going to Trivandrum via Alleppey will leave from platform number one shortly..,”
- ഇതും കേട്ടാണ് ഹരി ഓട്ടോയില്‍ നിന്നും ഇറങുന്നത്.. ദിവസവും ഇപ്പോള്‍ ഇത് പതിവാണ്, എന്തെങ്കിലും കാരണങള്‍ കൊണ്ട്

സ്റ്റേഷനില്‍ എത്താന്‍ വൈകും.. പിന്നെ ശ്വാസം പിടിച്ചുള്ള ഓട്ടമാണ്...

“കുറച്ചു കൂടി നേരത്തെ വരാമായിരുന്നില്ലേ?”
ഓടി തുടങിയ ട്രെയിനില്‍ ചാടി കയറുന്നതിനിടയില്‍ ഒരാള്‍ ചോദിച്ചു.
“ഓഫീസില്‍ നിന്നും ഇറങാന്‍ വൈകി” - ഹരി മരുപടിയും കൊടുത്തതിന് ശേഷമാണ് ആരാണ് എന്നത് ശ്രദ്ധിച്ചത്...
ഒരു ഇരുപത്തെട്ട് വയസ് വരും.. ഏ ഹാന്‍ഡ്സം ജെന്റില്‍ മാന്‍. ഹരി നേരെ ബെര്‍ത്തിന് നേരെ നടന്നു.. പിന്നെ ഒഴിവുണ്ട് എന്ന് തോന്നിയ സ്ഥലത്ത് കയറി ഇരുന്നു.. ആ ബെര്‍ത്തില്‍ തന്നെ രണ്ട് മൂന്നു പേര്‍ വേറേയും ഉണ്ട്, ഓപ്പോസിറ്റ് സൈഡില്‍ കുറേ അധികം ബാഗുകള്‍.. കുറച്ചു ദൂരമാണ് ഓടിയത് എങ്കിലും ക്ഷീണിച്ചു പോയി.. വിയര്‍ക്കനും തുടങി.. ഹരി ഫാന്‍ ഇട്ട്, കാറ്റ് കിട്ടാന്‍ വേണ്ടി കുറച്ചു കയറി ഇരുന്നു.. മടിയില്‍ വെച്ചിരുന്ന ബാഗില്‍ നെറ്റിയും വെച്ചു കിടന്നു...

ആരോ വരുന്ന പോലെ ഒരു ശബ്ദം.. നേരത്തെ വരാമായിരുന്നില്ലേ എന്ന് ചോദിച്ച ആളാണ് എന്ന് തോന്നുന്നു.. ഏ ഡേയ്സ് വര്‍ക്ക്

ഹാവ് ടേക്കണ് ദി ലൈഫ് എവേ... ഹരി കൈ മുട്ടുകള്‍ കാലില്‍ വെച്ച് താടിക്ക് കയ്യും കൊടുത്ത് ഇരുന്നു. ഇപ്പോള്‍ നോട്ടം

ബോഗിയുടെ തറയിലേക്കാണ്... അപ്പോഴാണ് ഹരി കണ്ടത്..

വെളുത്ത കാലുകളില്‍ ചന്ദന നിറമുള്ള സാന്‍ഡല്‍സ്.. അതിന്റെ ചോക്കലേറ്റ് ബ്രൌണ്‍ ലേസുകള്‍, നഖങള്‍ പിങ്ക് നിറത്തില്‍..

ബ്ലാക്ക് കളറില്‍ ഉള്ള ഫ്ലീറ്റ്ലെസ്സ് പാന്റ്സ്.. മടിയില്‍ ഒരു ബാഗും ഉണ്ട് എന്ന് തോന്നുന്നു. മുഖം കാണണെമെങ്കില്‍ നേരെ

ഇരികണം.. വയ്യ..

കുമ്പളത്ത് എത്തിയപ്പോള്‍ ക്രോസ്സിങ്... ഹരി പതുക്കെ നേരെ ഇരുന്നു.. കണ്ണുകള്‍ ഇറുക്കി അടച്ചിരുന്നു. പെട്ടന്ന് കവിളുകളില്‍ ആരോ

തൊട്ടത് പോലെ.. കണ്ണുതുറന്നപ്പോള്‍ മുമ്പിലൂടെ ഒരോണ തുമ്പി പരന്നു പോകുന്നു.. അപ്പോഴാണ് അവന്‍ അത് കണ്ടത്... മുന്‍പില്‍

ഇരിക്കുന്നത് അനൂഷയാണ്..

ഹോസ്റ്റലില്‍ ആയിരുന്നപ്പോള്‍ സ്റ്റഡി ഹോളിഡേയ്സിനിടയില്‍ വന്ന ധന്യ തന്ന നമ്പറില്‍ നിന്നാണ് എല്ലാം തുടങിയത്.. ആരാണ് എന്നറിയില്ല എന്നും കഴിക്കന്‍ പോകുമ്പോള്‍ മെസ്സേജുകള്‍ വരൂനു എന്നും പറഞാണ് അവള്‍ ഈ നമ്പര്‍ തന്നത്..

അന്ന് വൈകിട്ട് തന്നെ ആ നമ്പറില്‍ വിളിച്ചു എടുത്ത് ഹലോ വെച്ചപ്പോള്‍ തെന്നെ ഒരു കിളിനാദം
“അനൂഷ ഇവിടെ ഇല്ല.. കുളിക്കന്‍ പോയിരിക്കുകയാ.. ആരാ വിളിക്കുന്നെ?”
“ഞാന്‍ ഹരി.. പിന്നെ വിളിക്കാം എന്ന് പറഞാല്‍ മതി..”

അതിന് ശേഷം വന്നത് “who are you?” എന്ന മെസ്സേജ് ആയിരുന്നു.
അങനെ അങനെ ആ ബന്ധം വളര്‍ന്നു.. അവസാനം ഹരി അവളെ കാണാന്‍ ശ്രീരാമകൃഷ്ണ കോളേജില്‍ എത്തി... സ്റ്റഡി ലീവുകളില്‍ അവര്‍ ഒരുമിച്ചു തിരികേ വന്നു.. ഒരുമിച്ചു സിനിമകള്‍ കണ്ടു... അവസാനം..

“വേയര്‍ ആര്‍ യൂ ഗോയിങ്?”
“ആലപ്പുഴ”
“ഡെയിലി കമ്മ്യൂട്ടര്‍?”
“യെപ്പ് ആന്‍ഡ് ബൈ ദ വേ ഐ ആം ഹരി.., ഹരിനാരായണന്‍”
“ഓ! നൈസ് ടു മീറ്റ് യൂ ഹരീ, ഐ ആം ആഷിക്ക്, ആന്‍ഡ് ദിസ് ഈസ് മൈ വൈഫ് അനൂഷ”
നെഞ്ചിടിപ്പോടെയാണ് എങ്കിലും ഹരി അവളെ ഗ്രീറ്റ് ചെയ്ഹു “ഹെല്ലോ മാഡം”
“ഹൈ”

പിന്നീട് ഹരി ഒന്നും മിണ്ടാതെ പതുക്കെ കണ്ണടച്ച് കിടന്നു..
കണ്‍പോളകള്‍ക്കിടയിലൂടെ അവന്‍ അവളെ കാണാമായിരുന്നു.. ഡാര്‍ക്ക് വുഡ് ഗ്രീന്‍ കളര്‍ ഷോര്‍ട്ട് റ്റോപ്പില്‍ അവള്‍ പണ്ടത്തതിലും സുന്ദരി ആയിരിക്കുന്നു..
എന്റെ കൂടെ ഇരിക്കണ്ടവളല്ലേ നീ? , ഇപ്പോള്‍..

ആഷിക്ക്: “ഹരി മാരീഡ് ആണോ?”
ഹരി: “അല്ല..”
ആഷിക്ക്: “വൈ?”
ഹരി: “തോന്നിയില്ല”
ആഷിക്ക്: “ഹരി എന്തു ചെയ്യുന്നു”
ഹരി: “ഞാന്‍ ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനിയര്‍ ആണ്..”
ആഷിക്ക്: “എവിടെ?”
ഹരി: “കൊച്ചിയില്‍ തന്നെ..”
ആഷിക്ക്: “മ്..”

അവിടെ നിന്നും ആലപ്പുഴ വരെ വണ്ടി എത്താന്‍ ഒന്നര മണിക്കൂര്‍ എടുത്തു.. അത് വരെ അന്യോന്യം നോക്കുന്നതായി പോലും അവര്‍ ഭാവിച്ചില്ല..
ഇറങും നേരം ഹരിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു.. എന്തിനവനെ ഉപേക്ഷിച്ചു എന്നു? എന്തിനു കാണാമറയത്ത് പോയീ എന്നു...
വേണ്ടാ ആഷിക്ക് കേട്ടാല്‍...

ആലപ്പുഴയില്‍ പ്ലാറ്റ്ഫോര്‍മില്‍ ഇറങിയ ഹരി തിരിഞു നോക്കി.. ജനല്‍ക്കല്‍ തന്നേ തന്നെ നോക്കി ഇരിക്കുന്ന അനൂഷ. അവള്‍ക്ക് ഒരു ഭാവഭേദവും ഇല്ല.. കഷ്ട്ടം..

തിരിഞു നോക്കാതെ ഹരി നടന്നു നീങി.. അനൂഷയുടെ കണ്ണീല്‍ നിന്നും അവനു വേണ്ടി രണ്ട് തുള്ളി കണ്ണുനീര്‍ ഉതിര്‍ന്നത് കാണാന്‍ പോലും നില്‍ക്കാതെ അവന്‍ പുറത്തേക്ക് നടന്നു...

August 18, 2007

Job Vacancy ( ജോലി ഒഴിവ്)

ജോലി : അക്കൌണ്ട്സ്
ഡിഗ്രി : ബിക്കോം, എം ക്കോം..
സ്ത്ഥലം: ആലപ്പുഴ ( മാരാരിക്കുളം - ആലപ്പുഴ)
സാലറി: അറിയില്ല (അഞ്ചാറ് രൂപ കിട്ടുമായിരിക്കും)
ഇ മെയില്‍: vish_alpy {at} yahoo {dot} com

ആര്‍ക്കെങ്കിലും ഉപകാരപെടട്ടെ... അല്ലേ?

August 10, 2007

ടെലിഫോണിക്ക് ഇന്റെര്‍വ്യൂ

ആലപ്പുഴക്കാരന്‍: “ഹെലോ ആം ഐ സ്പീക്കിങ് ടു മിസ്സിസ് എക്സ്?”
എക്സ്: “യെസ്സ്”
ആലപ്പുഴക്കാരന്‍: “ഗുഡ് മോര്‍ണിങ് മിസ്സിസ് എക്സ്, ദിസ് ഈസ് ആലപ്പുഴക്കാരന്‍ കാളിങ് ഫ്രം എക്സ് വൈ ഇസെഡ്”
എക്സ്: “യാ..”
ആലപ്പുഴക്കാരന്‍: “വീ ഗോട്ട് യുവര്‍ റെസ്യുമെ ഹിയര്‍”
എക്സ്: “യാ.. യാ.. യാ..”
ആലപ്പുഴക്കാരന്‍: “ആര്‍ യൂ റെഡി ഫോര്‍ എ ടെലിഫോണിക്ക് റൌണ്ട് ഓഫ് ഇന്റെര്‍വ്യൂ?
എക്സ്: “(മല്ലു ആക്സന്റില്‍) നൌവ്വോ?”
ആലപ്പുഴക്കാരന്‍: “യെസ്, എനി ഇഷ്യൂസ് മാം?”
എക്സ്: “നോ.. നോ.. നോട്ട് നൌ.. ആഫ്റ്റെര്‍ ടെന്‍ മിനിട്ട്സ് ഓക്കെ..”
ആലപ്പുഴക്കാരന്‍: “സോ യൂ വാണ്ട് മീ ടു കാള്‍ ആഫ്റ്റെര്‍ ടെന്‍ മിനീട്ട്സ്?, ഓക്കെ, ലെറ്റ് മീ ചെക്ക് ദി ടൈം, ഇറ്റ് ഈസ്...”
എക്സ്: “ഓക്കെ”

ഫോണ്‍ കട്ട് ആയി.. എന്റമ്മെ.. എന്തെല്ലാമാ സംഭവിച്ചത്? എപ്പോ തിരിച്ച് വിളിക്കും എന്നറിയുന്നതിനും മുന്‍പേ കട്ട് ചെയ്തൊ?
അപ്പോഴാണ് ഞാന്‍ അവരുടെ സി വി നോക്കുന്നത്..
എസ് എസ് എല്‍ സി : 89%
പി യൂ സി : 86%
ബി എസ് സി (ഫിസിക്സ്) :93%
എം എസ് സി (ഫിസിക്സ്) : 90%
എം സി എ :പെര്‍സ്യൂയിങ്
ചുമ്മാതല്ല... എന്നാലും ഇന്റെര്‍വ്യു ചെയ്യാന്‍ ഒരു പേടി.. ചോദിക്കുന്നതിനെല്ലാം ഉത്തരം പറഞാലോ? നോക്കാം അല്ലാതെന്തു ചെയ്യും?
നോക്കുമ്പോള്‍ ബാംഗ്ലൂരില്‍ ആണ് അവര്‍.. ഏതായാലും സി വിയില്‍ കാണുന്നത് മാത്രം ചോദിക്കാം

ഇരുപത് മിനിറ്റ് കഴിഞു അടുത്ത കാള്‍ ചെയ്യാന്‍..
ആലപ്പുഴക്കാരന്‍: “ഗുഡ് മോര്‍നിങ് മിസ്സിസ് എക്സ്.. ദിസ് ഈസ് ആലപ്പുഴക്കാരന്‍ എഗൈന്‍..”
എക്സ്: “യെസ് യെസ്”
ആലപ്പുഴക്കാരന്‍: “സോ ആര്‍ യു റെഡി”
എക്സ്: “ഓക്കെ”
ആലപ്പുഴക്കാരന്‍: “ടെല്‍ മി സംതിങ് ലൈക്ക് ഹൂ യു ആര്‍, വാട്ട് യു ലൈക്ക് എക്സട്ര..”
എക്സ്: “ഐ ആം എക്സ് ഫ്രം കേരള, ഐ ഡണ്‍ മൈ ബി എസ് സി, എ മെസ് സി ഫ്രം കെരള ആന്‍ഡ് ഡൂയിങ് മൈ എംസിയെ ഹിയറ്” (ദേ പിന്നേയും മല്ലു), ഐ ഹാവ് എ കിഡ് ആന്‍ഡ് എ ഹസ്ബന്റ് (അയ്യോ പാവം ഒരു ഹസ്ബന്റേ ഒള്ളു)
ആലപ്പുഴക്കാരന്‍: “ഓക്കെ, ഇഫ് വീ ആര്‍ ഓഫറിങ് എ ജോബ് ഹിയര്‍ ഇന്‍ കൊച്ചി ആര്‍ യൂ റെഡി ടു റിലൊക്കേറ്റ്?”
എക്സ്: “യാ യാ യാ.. മൈ ഹോം ഇന്‍ കേരള, കൊടകര..” (ചുമ്മാതല്ല.. വിശാലന്റെ നാട്ടില്‍ നിന്നുമാ )
ആലപ്പുഴക്കാരന്‍: “ആര്‍ യൂ ലുക്കിങ് ഫോര്‍ പ്രൊഗ്രാമ്മിങ് ഓര്‍ ക്വാളിറ്റി?”
എക്സ്: “ബോത്ത്”
ആലപ്പുഴക്കാരന്‍: “ഏഹ്!” (അറിയാതെ വെച്ചു പോയി!)
എക്സ്: ആക്ച്വലി ഐ ആം ലുക്കിങ് ഫോര്‍ പ്രൊഗ്രമ്മിങ് ബട്ട് ടെസ്റ്റിങ് ഓക്കെ..”
ആലപ്പുഴക്കാരന്‍: “ഓക്കെ.., ലെറ്റ് മീ ആസ്ക് സം തിങ് ദാറ്റ് ഈസ് ഇന്‍ യുവര്‍ റെസ്യൂം.., വാട്ട് ഈസ് ദി ഡിഫറന്‍സ് ബിറ്റ്വീന്‍ വിന്‍ഡോസ് എക്സ്പ്പി ആന്‍ഡ് എന്‍ ടി/2000?”
എക്സ്: “ആക്ച്വല്ലി, ഐ ഡോണ്ട് ക്നോ.., ഞാന്‍ ബി എസിക്കു പഠിക്കുമ്പോളാ 98 പഠിച്ചെ.., പിന്നെ ബി എഡീനു പോയി അപ്പോ കല്യണവും കഴിച്ചു .. ഇപ്പം മറന്നു പോയി..”
ആലപ്പുഴക്കാരന്‍: “ദാറ്റ് ഈസ് ഓള്‍ റൈറ്റ്, ദെന്‍ ഐ വില്‍ ആസ്ക് ഫ്രം ടെസ്റ്റിങ്”
എക്സ്: “യാ‍ാ‍ാ.. ടെസ്റ്റിങ് ഈസ് ഡണ്‍ ഫോര്‍ ഫൈന്‍ഡിങ് ബഗ്സ് ആന്‍ഡ് ടു ഗിവ് അസ്സുവറന്‍സ് ടൊ യൂസെ..........
............................”
ആലപ്പുഴക്കാരന്‍: “എക്സ്ക്യൂസ് മീ” (ഞാന്‍ ഒന്നും ചോദിച്ചില്ലല്ലോ കൊച്ചേ.!)
എക്സ്: “യാ”
ആലപ്പുഴക്കാരന്‍: “വാട്ട് ഈസ് ജാവാ സ്ക്രിപ്റ്റ് ആന്‍ഡ് വിബി സ്ക്രിപ്റ്റ്?” (ഇനി ഞാന്‍ ടെസ്റ്റിങ് ചോദിക്കുന്നില്ല!)
എക്സ്: ജാവാ സ്ക്രിപ്റ്റ് ഈസ് ജാവാ ആന്‍ഡ് വിബി സ്ക്രിപ്റ്റ് ഈസ് വിഷ്വല്‍ ബേസിക്ക്, എനിക്കറില്ല അത്, ആക്ച്വലി ഇഫ് യൂ കാള്‍ മീ ആഫ്റ്റര്‍ ദിസ് സണ്ഡേ ഐ കുഡ് സേ.. ഐ പ്ലാന്‍ ടു സ്റ്റഡ് ദിസ് സണ്ഡേ........................
....................”
ആലപ്പുഴക്കാരന്‍: “ഓക്കെ, ഐ അണ്ഡര്‍സ്റ്റാന്‍ഡ് (ദൈവമേ.. എനിക്കും മല്ലു വന്നു തുടങി)
എക്സ്: “ലോട്ട് ഓഫ് തിങ്സ് ഐ പ്ലാന്‍ ടു സ്റ്റഡി..ആന്‍ഡ്..............”

ആലപ്പുഴക്കാരന്‍: “മിസിസ് എക്സ്.. ഹെല്ലോ...”
എക്സ്: “ഏ”
ആലപ്പുഴക്കാരന്‍: “ മിസിസ് എക്സ്. തങ്ക്യൂ ഫോര്‍ യുവര്‍ കോപ്പറേസ്ഷന്‍(കൊ ഓപ്പറേഷന്‍ ആണോ കോപ്പറേഷന്‍ ആണോ?) ആന്‍ഡ്, യൂ വില്‍ ബി ഇന്‍ഫോര്‍മ്ഡ് ഇഫ് യു ആര്‍ സെലക്റ്റഡ്”
എക്സ്: “താ‍ങ്ക്യൂ ഫോര്‍ മൈ കാള്‍”
ആലപ്പുഴക്കാരന്‍: “വാട്ട്?”
എക്സ്: “അയ്യോ അല്ല താങ്ക്യു ഫോര്‍ കാ‍ാളിങ്”


* ഇത് വേറെ ഇന്റെര്‍വ്യൂ
ആലപ്പുഴക്കാരന്‍: “എന്താ പ്രീ ഡിഗ്രിക്ക് മാര്‍ക്ക് കുറഞത്?“

ഉദ്യോ: “ഐ വാസ് അഡ്മിറ്റഡ് ഇന്‍ ഹോസ്പിറ്റല്‍..“

ആലപ്പുഴക്കാരന്‍: “ഹ ഹ ഹ ഹ..“

ഉദ്യോ: “സാര്‍ വാട്ട് ഹാപ്പണ്ട്?“

ആലപ്പുഴക്കാരന്‍: “എന്നോട് ഒരു ഇന്റെര്‍വ്യൂവിന്‍ ചോദിച്ചപ്പോ ഞാനും പറഞത് ഇത് തന്നെയാ”

August 2, 2007

ട്രിങ്... ട്രിങ്... സൈക്കിള്‍...

കുട്ടപ്പായിയുടെ ഭാര്യ: “വല്ലതും മേടിച്ചോണ്ട് വാ മനുഷ്യാ..”

കുട്ടപ്പായി: (ആത്മഗതം)“ ഇങനെ പോയാല്‍ ഇവള്‍ എന്റെ കയ്യില്‍ നിന്നും വല്ലതും മേടിക്കും”

ഭാര്യ: “എന്താ?”കുട്ടപ്പന്റെ സൈക്കിള്‍

കുട്ടപ്പന്‍: “അല്ലാ.., പോകാന്‍ പോകുകയാ എന്ന്”

മൂത്ത മകന്‍: “അമ്മേ.. അമ്മക്ക് ഇട്ട് ഇടിക്കും എന്നാ പപ്പാ പറഞത്”

കുട്ടപ്പന്‍: “പോടാ”

അങനെ കുട്ടപ്പന്‍ പുറപ്പെട്ടു.. കയ്യില്‍(സോറി കാര്യറില്‍) ഒരു സഞ്ചിയുമായി ബി എസ് ഏ സൈക്കിളില്‍... (മേടിച്ചിട്ടു നാലു മാസം കഴിഞെങ്കിലും പുതിയപോലത്തെ സൈക്കിള്‍ ആണ് അത്..! എന്താ എന്ന് ചോദിച്ചാല്‍.. സൈക്കിള്‍ ഓടിക്കന്‍(ചവിട്ടാന്‍) പേടിയാ...)

സൈക്കിള്‍ പച്ചക്കറി കടയുടെ ഒരു കിലോമീറ്റര്‍ ദൂരെ(ഇതിന് അതിശയോക്തി എന്ന് പറയും - വെറും മൂന്ന് കട അപ്പുറത്താ വെച്ചത്) ഒരു സൈക്കിള്‍ റിപ്പയര്‍ ഷോപ്പിന്റെ സൈഡില്‍ പാര്‍ക്ക് ചെയ്ത് പുള്ളി നടന്ന് പച്ചക്കറി വാങാന്‍ ചെന്നു... വില പേശി പേശി, “എന്നാല്‍ ഈ കട മുഴുവന്‍ താന്‍ ഫ്രീ ആയി എടുത്തോ“ എന്ന് കടയുടമയേ കൊണ്ട് പറയിപ്പിച്ചേ കുട്ടപ്പന്‍ കാല്‍ കിലോ തക്കാളിയും അര കിലോ സവോളയും വാങിയൊള്ളു... തിരിച്ചു വരുമ്പോള്‍ സൈക്കിള്‍ ഇല്ല...

കുട്ടപ്പന്‍: “ദൈവമേ..! എന്റെ സൈക്കിള്‍..”

ആളുകള്‍ ചുറ്റും കൂടി.. ആരോ ഒക്കെ എന്തെല്ലാമോ പറയുന്നു.. “സോഡാ കൊണ്ടു വാ”, “പാവം ചൂട് കൂടിയിട്ടാകും തല കറങിയത്”, “എന്താ പറ്റിയേ?”..

ബോധം വന്നപ്പോ റോഡില്‍ മലര്‍ന്ന് കിടക്കുകയാ.. എങനെ ബോധം പോകതിരിക്കും.. വണ്ണം കുറയ്ക്കണം എന്ന് ഡോക്റ്റര്‍ പറഞത് കൊണ്ട് ഭാര്യ സ്നേഹപൂര്‍വ്വം വാങി തന്ന സൈക്കിളാ, ഇനി ആ മറുതയോട് എന്നാ പറയും? കുട്ടപ്പന്‍ യാന്ത്രികമായി എഴുന്നേറ്റു നടന്നു.. നേരെ പോലീസ് സ്റ്റേഷനില്‍.. എസ് ഐ യെ കണ്ട് ഒരു പരാതി എഴുതി കൊടുത്തു..

(* വീട്ടില്‍ ചെന്നപ്പോള്‍ ഭാര്യ ആശ്വസിപ്പിച്ചോ തെറി പറഞോ എന്ന് കുട്ടപ്പന്‍ പറഞില്ല... [ആശ്വസിപ്പിക്കാന്‍ വഴിയില്ല])

കുറച്ച് നാളുകള്‍ക്ക് ശേഷം (2 മാസം കഴിഞ്) ഒരു പോലീസ് ജീപ്പ് കുട്ടപ്പന്റെ വീട്ടു പടിക്കല്‍ വന്ന് നിന്നു.. കുട്ടപ്പനെ അന്വേഷിച്ച് പോലീസുകാര്‍!!!!! കുട്ടപ്പനെ പുതിയ എസ് ഐ സാറിനു കാണണം എന്ന് പറഞിട്ട് അവര്‍ തിരികെ യാത്രയായി.. കുട്ടപ്പന്‍ വന്നപ്പോള്‍ തന്നെ ഭാര്യ സംഭവം പറഞു.. പിറ്റേന്ന് കുട്ടപ്പന്‍ സ്റ്റേഷനില്‍..

കുട്ടപ്പന്‍: “സാര്‍”

ഏ എസ് ഐ: “ഉം, എന്താ?”

കുട്ടപ്പന്‍: “ഞാന്‍ കുട്ടപ്പന്‍”

ഏ എസ് ഐ: “അതിന് ഞാന്‍ എന്ത് വേണം?”

കുട്ടപ്പന്‍: “അല്ലാ.. എന്നെ വിളിപ്പിച്ചിരുന്നു എന്ന് പറഞു”

ഏ എസ് ഐ: “ഓ സൈക്കിള്‍ മോഷണം അല്ലേ? .. അകത്ത് ചെല്ല്..”

കുട്ടപ്പന്‍ അകത്ത് കടന്നു.. ചെന്നപ്പോള്‍ എസ് ഐ ഉറക്കം തൂങി ഇരിക്കുന്നു...

കുട്ടപ്പന്‍: “സാറെ.., എന്നെ വിളിപ്പിച്ചിരുന്നു”

എസ് ഐ: “ഞെട്ടി പോയല്ലോ..! ആരാ.. എന്താ?”

കുട്ടപ്പന്‍: “ഞാനാ , വിളിപ്പിച്ചിട്ടാ..”

എസ് ഐ: “തനിക്ക് പേരില്ലേ?”

കുട്ടപ്പന്‍: “ഉവ്വ് കുട്ടപ്പന്‍, സൈക്കിള്‍ പോയ കുട്ടപ്പന്‍..”

എസ് ഐ: “ആഹ്.. വിളിപ്പിച്ചിരുന്നു.., ഇന്നലെ ഞങള്‍ക്ക് ഒരു സൈക്കിള്‍ മോഷ്ട്ടാവിനെ കിട്ടിയായിരുന്നു, കൂടെ കുറേ സൈക്കിളും.. എല്ലാം പുറത്തുണ്ട്.. തന്റേതും എടുത്ത് സ്ഥലം വിട്ടോണം..”

കുട്ടപ്പന്‍: “(ഹാപ്പി) ശരി..”

നിര നിരയായി ഇരിക്കുന്ന സൈക്കിള്‍ നോക്കിയിട്ടും കുട്ടപ്പനു തന്റെ ബി എസ് ഏ കിട്ടിയില്ല..

കൂടെ നടന്ന് സൈക്കിള്‍ കാണിക്കുന്ന ഹെഡ് കോണ്‍സ്റ്റബിളിനെ ദയനീയമായി കുട്ടപ്പന്‍ ഒന്നു നോക്കി..

കുട്ടപ്പന്‍: “ഇല്ല സാറെ എന്റെ സൈക്കിള്‍ ഇതില്‍ ഇല്ല..”

ഹെഡ്: “(കണ്ണുരുട്ടി) ഒള്ളതില്‍ നല്ലത് നോക്കി എടുത്തോണ്ട് പോടാ”

കുട്ടപ്പന്‍: “ഉവ്വ്..”

ഹെഡ്: “വന്ന് സൈക്കിള്‍ തിരികെ കിട്ടി എന്നെഴുതി ഒപ്പിട്ട് തന്നേരെ..”

കുട്ടപ്പന്‍: “ശരി”

ഉള്ളതില്‍ നല്ല സൈക്കീളും എടുത്ത് കുട്ടപ്പന്‍ സ്റ്റേഷന്‍ വിട്ടു.. നേരെ പോയത് പഴയ സൈക്കിള്‍ കടക്കാരന്റെ അടുക്കല്‍..

കുട്ടപ്പന്‍: “ ചേട്ടാ ഇതിന്റെ റിം മാറണം, സീറ്റും.. “

കടക്കാരന്‍: “ഈ സൈക്കിള്‍ ഞാനിങെടുത്തോളം.., നിങള്‍ എറ്റ്രയും പെട്ടന്ന് ഇവിടുന്ന് പോണം..”\

കുട്ടപ്പന്‍: “അതെന്താ?”

കടക്കാരന്‍: “അതങനെയാ...”

(കുട്ടപ്പന്റെ പരാതി സ്വീകരിച്ച് പോലിസുകാര്‍ കുട്ടപ്പന്റെ സൈക്കിള്‍ പാര്‍ക്ക് ചെയ്തിരുന്ന് ഈ സൈക്കിളു കടയില്‍ വരുകയും നല്ലവണ്ണം പെരുമാറുകയും ചെയ്തു... ഇനിയും അധിക നേരം ഇയാളെ അടുത്ത് നിര്‍ത്തിയാല്‍ തനെ കാര്യം പോക്കാ എന്നയാള്‍ക്ക് മനസിലായി..)

അങനെ കുട്ടപ്പന്‍ അഞൂറ് രൂപയ്ക്ക് സൈക്കിള്‍ വിറ്റു..


* വാല്‍: കുട്ടപ്പന്‍ തന്നെ പറഞ കഥയാണ് ഇത്.. ആദ്യം അഞൂറ് പറഞ കുട്ടപ്പന്‍ പിന്നെ അത് മുന്നൂറ്റി ചില്വാനം രൂപയ്ക്കാണ് കൊണ്ട് നിര്‍ത്തിയത്... ഞങള്‍ എന്ത് വിശ്വസിക്കണം?